Sunday, April 24, 2016

ദശാബ്ദം നീണ്ട പോരു നിർത്താൻ മൈക്രോസോഫ്റ്റും ഗൂഗിളും

google-microsoft

ബദ്ധവൈരികളായ മൈക്രോസോഫ്റ്റ് കോർപ്പും ഗൂഗിളിന്റെ മാതൃസ്ഥാപനം ആൽഫബെറ്റ് ഇൻകോർപും സമാധാന സന്ധിയിൽ ഒപ്പുവെച്ചു. മൈക്രോസോഫ്റ്റിന്റെ രഹസ്യപിന്തുണയോടെ യൂറോപ്യൻ യൂണിയൻ ആന്റിവൈറസ് വാച്ച്ഡോഗ് ഗൂഗിളിനു ഒബ്ജക്ഷൻ നോട്ടീസ് അയച്ചതിന്റെ രണ്ടാംദിനമാണു ഇരുവരും തമ്മിൽ ദശാബ്ദത്തിലേറെയായി നിലനിന്ന വൈരം മറന്ന് സമാധാനസന്ധി ചെയ്യാൻ തീരുമാനിച്ചതെന്നതു ശ്രദ്ധേയമാണ്. ഇരുകമ്പനികളും എതിർകമ്പനിക്കെതിരായി കോടതിയിൽ പരസ്പരം സമർപ്പിച്ചിരിക്കുന്ന പരാതികളെല്ലാം പിൻവലിക്കാനും പുതിയ സന്ധിയിൽ ധാരണയായി.

ദശാബ്ദത്തിലേറെയായി ഇരു കമ്പനികളും തമ്മിൽ കഠിനമായ മൽസരമാണു നടക്കുന്നത്. പരസ്പരം മൽസരം ഒഴിവാക്കി കൂടുതൽ മികച്ച ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ മാത്രമാകും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഗൂഗിൾ കുറിപ്പിറക്കി. നേരത്തെ ഗൂഗിൾ സി ഇ ഒ ആയി നിയമിതനായപ്പോൾ സുന്ദർ പിച്ചൈയെ അഭിനന്ദിച്ചു മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അഭിനന്ദിച്ചിരുന്നത് ഏറെക്കാലമായി നിലനിന്ന വൈരം മാറുന്നതിന്റെ സൂചനയായി കണക്കാക്കപ്പെട്ടിരുന്നു. ഇരുകമ്പനികളുടെയും തലപ്പത്ത് ഇന്ത്യൻ വംശജരായതു കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാക്കിയതെന്നും സൂചനയുണ്ട്.

ഗൂഗിൾ ആങ്കുലർ ജാവസ്ക്രിപ്റ്റ് പ്രോഗ്രാം ചെയ്യുന്നത് മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ്. മൈക്രോസോഫ്റ്റിന്റെ ടൈപ്പ്സ്ക്രിപ്റ്റ് പ്രോഗ്രാമിങ് അടിസ്ഥാനമാക്കിയാണിതു ചെയ്യുന്നത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെതിരെ ആന്റി ട്രസ്റ്റ് പരാതി സമർപ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വൈരം ആരംഭിച്ചത്. ഗൂഗിളിനെതിരായ പരാതി പിൻവലിച്ചുവെന്നും കൂടുതൽ മികവോടെ ഉൽപന്നങ്ങൾ നിർമിക്കാനും വിപണിയിൽ നേട്ടമുണ്ടാക്കുവാനാകും ഇനി ശ്രമമുണ്ടാവുകയെന്നുമാണു പുതിയ വഴിത്തിരിവുകളെക്കുറിച്ചു മൈക്രോസോഫ്റ്റിന്റെ പ്രതികരണം.

0 comments:

Post a Comment